വയനാട്ടിലെ വനാതിര്‍ത്തി ഗ്രാമങ്ങളില്‍ മയില്‍ ശല്യം മൂലം വീട്ടുമുറ്റത്തു പോലും പച്ചക്കറിക്കൃഷി നടത്താന്‍ കഴിയാതെ കര്‍ഷകര്‍. മയിലുകള്‍ കൂട്ടത്തോടെ കൃഷി നശിപ്പിക്കുന്നതാണു വീട്ടമ്മമാരടക്കമുള്ളവരെ പച്ചക്കറി കൃഷിയില്‍നിന്നു പിന്തിരിപ്പിക്കുന്നത്. കാട്ടുപന്നി, കുരങ്ങ് എന്നിവയുടെ ശല്യത്തിന് പുറമേയാണ്
മലയോര കര്‍ഷകരും വനംവകുപ്പും തമ്മില്‍ തുടര്‍ന്നുപോരുന്ന സംഘര്‍ഷങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കഴിഞ്ഞദിവസം വാര്‍ത്തയില്‍ ഇടംപിടിച്ചത്. ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ വീടിന് കതകുണ്ടാക്കാന്‍ നാട്ടുകാരുടെ സഹായത്തോടെ പ്ലാവ് വെട്ടിയ വീട്ടമ്മയ്ക്കെതിരേയാണ് കഴിഞ്ഞ ദിവസം വനംവകുപ്പ് കേസെടുത്തത്. തടിയും
ആളുയരം മാത്രമുള്ള ആയിരക്കണക്കിനു മാന്തൈകള്‍ ഇത്തവണയും തളിരണിഞ്ഞു. ഇത് അദ്ഭുത തൈകളാണ്. കാരണം ഇവ സമൃദ്ധമായി പൂക്കുകയും പിന്നീട് കായ്ക്കുകയും ചെയ്യുമ്പോള്‍ വെള്ളിവെളിച്ചത്തിലെത്തുന്നത് പരീക്ഷണ തല്‍പ്പരരായ ഒരു കൂട്ടം ശാസ്ത്രജ്ഞരുടെയും അവര്‍ക്ക് സകല പിന്തുണയും കൊടുക്കുന്ന കാര്‍ഷിക വ്യവസായ
മത്സ്യമേഖലയില്‍ സ്ത്രീശക്തീകരണത്തിന്റെ വിജയഗാഥ രചിച്ച് മാതൃകയാകുകയാണ് രാജി ജോര്‍ജും എം.ബി. സ്മിജയും. മത്സ്യക്കൃഷി ഉള്‍പ്പെടെയുള്ള സംയോജിതകൃഷി, കൂടുമത്സ്യകൃഷി എന്നിവയില്‍ സ്വയം സംരംഭകരായി സാമ്പത്തിക വിജയം നേടിയാണ് ഇരുവരും ശ്രദ്ധേയരാകുന്നത്. ശാസ്ത്രീയ കൃഷിരീതികള്‍ക്കൊപ്പം മാനേജ്മെന്റ് പാടവവും
ഹരിതാഭയും കുളിരും അൽപംപോലും കളയാതെ തൃശൂരിലെ തോട്ടങ്ങളിൽ പ്രത്യേക വിധിപ്രകാരം തയാറാക്കിയ നേന്ത്രൻ വിഷുവിന് മുൻപ് ലണ്ടനിലും സ്കോട്ട്ലൻഡിലും എത്തും. പഴുപ്പിച്ചും ഉപ്പേരിയുണ്ടാക്കിയും നാടിന്റെ രുചിയറിയാം. പായ്ക്കറ്റിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ കാണാം ഈ വാഴ നടാൻ നിലം ഒരുക്കുന്നതു മുതൽ വാഴത്തോട്ടത്തിൽ
റീ ബില്‍ഡ് കേരളയുടെ ഭാഗമായി വയനാട് ബാണാസുര സാഗര്‍ അണക്കെട്ടില്‍ ആരംഭിച്ച കൂട് മത്സ്യകൃഷി വൻവിജയം. പട്ടിക വര്‍ഗ മത്സ്യത്തൊഴിലാളി റിസര്‍വോയര്‍ സഹകരണ സംഘത്തിലെ അംഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനാണ് ഫിഷറീസ് വകുപ്പ് പദ്ധതി ആരംഭിച്ചത്. അണക്കെട്ടിലെ ശുദ്ധജലത്തിൽ വളർന്ന ഗിഫ്റ്റ് തിലാപ്പിയ
വൈക്കം തലയാഴത്ത് കൊയ്ത് ആഴ്ചകള്‍ പിന്നിട്ടിട്ടും നെല്ല് സംഭരിക്കാന്‍ നടപടിയില്ല. പാഡി ഓഫിസറും മില്ലുടമകളും ചേര്‍ന്നുള്ള ഒത്തുകളിയാണ് നെല്ല് സംഭരണം വൈകിപ്പിക്കുന്നതെന്നാണ് ആരോപണം. പാടത്ത് പരിശോധനയ്ക്കെത്തിയ പാഡി ഓഫിസറെ കര്‍ഷകര്‍ തടഞ്ഞു. പാടത്ത് നെല്ല് പരിശോധിക്കാനെത്തിയ പാഡി ഓഫിസറെയാണ് കർഷകർ
വൈപ്പിന്‍ എടവനക്കാട്ടെ സര്‍ക്കാര്‍ അംഗീകാരത്തിന്റെ ശോഭയുള്ള ഒരു മട്ടുപ്പാവ് കൃഷിയുടെ വിശേഷങ്ങളാണ് ഇനി. വീടിന് മുകളില്‍ നൂറുമേനി വിളയിച്ച സുല്‍ഫത്ത് മൊയ്തീനാണ് മികച്ച മട്ടുപ്പാവ് കര്‍ഷകയ്ക്കുള്ള ഈ വര്‍ഷത്തെ പുരസ്കാരം. പഴങ്ങളും പച്ചക്കറികളുമായി നൂറ്റന്പതോളം ചെടികളാണ് ഇവിടെ
ഉപേക്ഷിക്കപ്പെട്ടവരും നിരാലംബരുമായ നിരവധിപേരെ പരിപാലിക്കുന്ന തിരുവല്ല ഇരവിപേരൂര്‍ ഗില്ഗാല് ആശ്വാസഭവന് സ്ഥാപകന്‍ ജേക്കബ് ജോസഫിന് സംസ്ഥാനത്തെ മികച്ച പച്ചക്കറി കര്‍ഷകനുള്ള പുരസ്കാരം. പാട്ടത്തിനെടുത്തതടക്കം 25 ഏക്കറിലാണ് വിവിധ കൃഷി. പച്ചക്കറികള്‍ ആശ്വാസഭവനിലെ അന്തേവാസികളുടെ ആവശ്യത്തിന്
പഴം പച്ചക്കറി ഉല്പാദനത്തില് വിപ്ലവം സൃഷ്ടിക്കുകയാണ് കൊച്ചി വടുതല റാംവിഹാര്‍ ഫ്ളാറ്റിലെ താമസക്കാര്‍. ലോക്ക് ഡൗണ്‍ കാലത്ത് നേരം പോക്കിന് തുടങ്ങിയ ജൈവകൃഷി വിജയിച്ചതോടെ കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റസിഡന്റ്്സ് അസോസിയേഷന്. പതിനാല് നിലകളുള്ള ഫ്ലാറ്റിന്റെ ടെറസിലാണ്